തുണിയാണ് കച്ചവടമെങ്കിലും ഒട്ടും മറയില്ലാതെ തിരുപ്പൂരുകാര്‍ ഒറ്റനികുതി വെട്ടിക്കുന്നു. നാണമില്ലാതെ നികുതിവെട്ടിപ്പിന്റെ മാര്‍ഗങ്ങള്‍ പറഞ്ഞുതരികയും ചെയ്യുന്നു കച്ചവടക്കാർ. ഈ മൊത്തക്കച്ചവടക്കാര്‍ മൊത്തമായി വെട്ടിക്കുന്ന നികുതി വെറും അഞ്ചുശതമാനം കൂടിയാണ്. കേരളത്തിലെ തുണിക്കച്ചവടക്കാരും ഇതിന് കൂട്ട് നിൽക്കുകയാണ്.
തുണി വില പറഞ്ഞുറപ്പിച്ചു. ജി.എസ്.ടിയെക്കുറിച്ച് പറയാതെ വന്നപ്പോൾ അങ്ങോട്ട് ചോദിച്ച ടോപ്പ് റിപ്പോർട്ടറോട് കേരളത്തിലേക്ക് ചെക്പോസ്റ്റ് കടത്തിക്കൊണ്ടുപോവാന്‍ ബില്ല് ആവശ്യമില്ലെന്നായി വ്യാപാരി വിശദമാക്കി. വേണമെങ്കില്‍ തന്നെ വ്യാജബില്ല് കരുതിയാൽ മതിയെന്നും കച്ചവടക്കാരുടെ ഉപദേശം. ഒരു രൂപ പോലും നികുതി അടക്കാതെ ഇതേ കടയിൽ നിന്ന് ദിവസവും മൂന്നും നാലും ലോഡ് കേരളത്തിലേക്ക് പോവുന്നുണ്ടെന്നും കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി.
വിശ്വാസ്യത ബോധ്യപ്പെടുത്താൻ കച്ചവടക്കാർ ജി.എസ്.ടി ബില്ല് കാണിക്കുകയും ചെയ്തു. കൂടുതല്‍ വിശ്വാസം പകരാന്‍ തൊട്ടടുത്ത മൊത്തവ്യാപാരശാലയുടെ നടത്തിപ്പുകാരൻ മലയാളിയും എത്തി. ജി.എസ്.ടി ബില്ല് വേണമെന്ന് വേണെന്ന് നിര്‍ബന്ധം പിടിച്ച മനോരമ ന്യൂസ് സംഘത്തിന് ആകെ വാങ്ങുന്ന തുണിയുടെ പത്തോ ഇരുപതോ ശതമാനത്തിന് മാത്രം നികുതി നല്‍കി ബില്ല് നൽകാൻ കച്ചവടക്കാർ തയ്യാറായി. ഇങ്ങനെ വരുന്നവര്‍ സ്വാഭാവികമായും നാട്ടിലെത്തി ഒന്നുകില്‍ നികുതി വാങ്ങാതെ തുണി വില്‍ക്കും. അപ്പോള്‍ ഉപഭോക്താവിന് ലാഭവും രാജ്യത്തിന് നഷ്ടവും. നികുതി വാങ്ങിയില്ലെങ്കില്‍ തിരിച്ചും.