തമിഴ്നാട് സര്‍ക്കാരിനെ പുറത്താക്കുമെന്ന് ടി.ടി.വി.ദിനകരന്‍. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ വിദ്യാസാഗർ റാവു നടപടിയെടുക്കുന്നില്ല. ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിരുദ്ധമാണ്. കോടതിയില്‍ ചോദ്യംചെയ്യുമെന്നും ടി.ടി.വി. ദിനകരൻ പറഞ്ഞു.
അതേസമയം, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികലയെ പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. ടി.ടി.വി.ദിനകരനേയും ദിനകരന്‍ നിയമിച്ച ഭാരവാഹികളേയും നീക്കി. ഒപിഎസും ഇപിഎസും നയിക്കുന്ന സമിതി പാര്‍ട്ടിക്ക് നേതൃത്വംനല്‍കും. പനീര്‍സെല്‍വത്തെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായും എടപ്പാടി പളനിസാമിയെ അസി. കോര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു.