ഗൗരി ലങ്കേഷ് വധം പ്രമേയമാക്കിയ നിശ്ചലദൃശ്യങ്ങൾ അണിനിരത്തി ശ്രീകൃഷ്ണ ജയന്തിദിനത്തിൽ സിപിഎമ്മിന്റെ സാംസ്കാരിക ഘോഷയാത്രകൾ. കനത്ത പൊലീസ് സുരക്ഷയിലാണ് സാംസ്കാരിക ഘോഷയാത്രകളും ബാലഗോകുലത്തിന്റെ ശോഭായാത്രകളും കണ്ണൂരിൽ നടന്നത്.
ഗൗരി ലങ്കേഷിനെയും തോക്കേന്തിയ അക്രമകാരികളെയും ഉൾപ്പെടുത്തിയ നിശ്ചലദൃശ്യങ്ങളാണ് സാംസ്കാരിക ഘോഷയാത്രകളിൽ സ്ഥാനംപിടിച്ചത്. അടുത്തതാര് എന്ന ചോദ്യവുമായാണ് നിശ്ച്ലദൃശ്യങ്ങൾ അവതരിപ്പിച്ചത്. ആൾ ദൈവങ്ങൾക്കെതിരെയുള്ള വിമർശനങ്ങളും ഉയർന്നുവന്നു. ആർ എസ് എസിനെ കടന്നാക്രമിച്ചായിരുന്നു സാംസ്കാരിക ഘോഷയാത്രകൾ.
ബാലഗോകുലത്തിന്റെ ശോഭായാത്രകൾ അവസാനിച്ചശേഷമാണ് സാംസ്ക്കാരിക ഘോഷയാത്രകൾ തുടങ്ങാൻ പൊലീസ് അനുവദിച്ചത്. നൂറ്കണക്കിന്ന് ഉണ്ണിക്കണ്ണൻമാരും ഗോപികമാരും ആഘോഷങ്ങളിൽ പങ്കെടുത്തു. മൂവായിരം പൊലീസുകാരാണ് സുരക്ഷയൊരുക്കിയത്.