കശ്മീർ പ്രശ്നത്തിന് ചർച്ചകളിലൂടെ ശാശ്വത പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. എല്ലാവരുമായി ചർച്ചകൾക്ക് തയ്യാറാണ്. താഴ് വരയിലെ സംഘർഷ സാഹചര്യത്തിന് അയവു വന്നിട്ടുണ്ട്. സംഘർഷങ്ങളിൽ പങ്കാളികളാകുന്ന പ്രായപൂർത്തിയാകാത്തവർക്കു നേരെ ജുവനൈൽ നിയമപ്രകാരം മാത്രമേ നടപടിയെടുക്കാവൂയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശിച്ചു. സംഘർഷം കശ്മീരിലെ ടൂറിസത്തെ ഏറെ പ്രതികൂലമായി ബാധിച്ചു. ടൂറിസം മേഖലയ്ക്ക് പുതുജീവൻ നൽകാൻ കേന്ദ്ര സർക്കാർ പ്രത്യേക പ്രചാരണ പരിപാടി നടത്തുമെന്നും രാജ്നാഥ് സിങ് ശ്രീനഗറിൽ പറഞ്ഞു. മൂന്നു ദിവസത്തെ കശ്മീർ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായും മറ്റ് പ്രതിനിധി സംഘങ്ങളുമായും രാജ്നാഥ് സിങ്ങ് ചർച്ച നടത്തി.
Advertisement