പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. സിപിഒ അനീഷിനെതിരെയാണ് നടപടി. പൾസർ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാൻ അനീഷ് ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുനി കാക്കനാട് സബ് ജയിലിൽ കഴിയുമ്പോഴാണ് നടൻ ദിലീപിനെ ഫോൺ വിളിക്കാൻ അനീഷ് സഹായിച്ചത്. പൾസർ സുനിയുടെ സെല്ലിന്റെ കാവൽ ചുമതല അനീഷിനായിരുന്നു. ഈ അവസരം പൾസർ സുനി ഉപയോഗിക്കുകയായിരുന്നു.
സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാൻ ശ്രമിച്ചതും അനീഷാണ്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്രശാലയിലേക്ക് അനീഷ് പല തവണ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന് പൾസർ സുനി വെളിപ്പെടുത്തിയതും അനീഷിനോടാണ്. ഇതേത്തുടർന്നാണ് ദിലീപിനെ വിളിക്കാൻ അനീഷ് സഹായം നൽകിയത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത അനീഷിനെ കേസിലെ പതിനാലാം പ്രതിയാക്കി.