വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതികളിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്കെതിരെ രണ്ടു കേസുകൾ. എറണാകുളം പറവൂരിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിന്റെ പേരിലും 2006ൽ കോഴിക്കോട് മാറാട് നടത്തിയ പ്രസംഗത്തിന്റെ പേരിലുമാണ് ഇന്ന് കേസുകൾ റജിസ്റ്റർ ചെയ്തത്. ബെംഗളൂരുവിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരാമർശിച്ച് പറവൂരില്‍ നടത്തിയ പ്രസംഗത്തിനെതിരെ സ്ഥലം എംഎൽഎ കൂടിയായ വി.ഡി. സതീശനും പറവൂരിലെ ഡിവൈഎഫ്ഐ നേതൃത്വവുമാണ് പരാതി നൽകിയത്. പരാതികൾ പരിശോധിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇന്നലെ നിർദേശം നൽകിയിരുന്നു. എറണാകുളം റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് രാവിലെ കേസ് റജിസ്റ്റർ ചെയ്്തത്. 2006ലെ മാറാട് കൂട്ടക്കൊലക്ക് ശേഷം നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നു എന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്.
Advertisement