ഹരിയാന ഗുരുഗ്രാമിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ നടപടി വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. നൂറിലേറെ രക്ഷിതാക്കള്‍ പ്രതിഷേധപ്രകടനത്തില്‍ അണിനിരന്നു. പ്രതിഷേധങ്ങള്‍ തുടര്‍ച്ചയായതോടെ വൻ പൊലീസ്് സന്നാഹം സ്കൂള്‍ പരിസരത്ത് വിന്യസിച്ചു. അതേസമയം, ബസ് ജീവനക്കാരനെ കേസില്‍ മനപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വെളളിയാഴ്ചയാണ് രണ്ടാംക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്നന്‍ ഠാക്കൂറിനെ കഴുത്തറുത്ത നിലയില്‍ ശുചിമുറിക്ക് സമീപം കണ്ടെത്തിയത്.
Advertisement