ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിദ്വേഷപ്രസംഗത്തിൽ പരിശോധിച്ചു നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ഡിവൈഎഫ്ഐ പരവൂർ ബ്ലോക്ക് പ്രസിഡന്റ് ശശികലയ്ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് കൈമാറി.
ആർഎസ്എസ് വിരുദ്ധ നിലപാടുള്ള എഴുത്തുകാരെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനും ഡിജിപിക്കു പരാതി നല്‍കി. ശശികലക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വടക്കൻ പറവൂരിൽ നടന്ന പൊതുയോഗത്തിലാണ് പരാതിക്ക് അടിസ്ഥാനമായ പ്രസംഗം നടന്നത്. മതേതരവാദികളായ എഴുത്തുകാർ സൂക്ഷിക്കണമെന്നും അല്ലെങ്കിൽ വെടിയേറ്റ് മരിച്ച ഗൗരി ലങ്കേഷിന്റെ അവസ്ഥ ഉണ്ടാകുമെന്നും ശശികല പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിലെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ചൂണ്ടിക്കാട്ടി സാഹചര്യം വിശദീകരിക്കുകയായിരുന്നുവെന്നാണ് ശശികലയുടെ നിലപാട്.