അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തിൽ ദേവസ്വം ബോര്‍ഡിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്ത്രിമാരും ക്ഷേത്രോപദേശകസമിതിയും സര്‍ക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും ചര്‍ച്ച ചെയ്യണം. അഭിപ്രായസമന്വയമുണ്ടായാല്‍ നടപ്പാക്കാമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്ന സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഈ വിഷയത്തില്‍ പ്രത്യേക ചര്‍ച്ചകളുടെ ആവശ്യമില്ലന്നും മന്ത്രി പറഞ്ഞു.