ഗൗരി ലങ്കേഷിന്റെ വീട്ടിൽ നിന്നുള്ള കൊലപാതകിയുടെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടേക്കും. ഒരു പ്രാദേശിക ചാനൽ പുനഃസൃഷ്ടിച്ച കൊലപാതക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനാലാണ് യഥാർത്ഥ ദൃശ്യങ്ങൾ പുറത്തുവിടാൻ ആലോചിക്കുന്നത്. ഗൗരി ലങ്കേഷിനു ലഭിച്ച ഫോൺ കോളുകൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്.
സി സി ടി വി ക്യാമറകളിലേതിന് സാമാനമായ ദൃശ്യങ്ങളാണ് പ്രാദേശിക ചാനൽ പുനർസൃഷ്ടിച്ചു സംപ്രേക്ഷണം ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഗൗരി ലങ്കേഷിന്റെ അവസാന നിമിഷങ്ങൾ എന്നപേരിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ അന്വേഷണ സംഘം അതൃപ്തി രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് യഥാർത്ഥ ദൃശ്യങ്ങൾ പുറത്തുവിടുന്നത്. ഗൗരി ലങ്കേഷിനു ലഭിച്ച ഫോൺ കോളുകളാണ് നിലവിൽ പരിശോധിക്കുന്നത്.
എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പറുകൾ കേന്ദ്രീകരിച്ചു കൂടുതൽ പരിശോധന നടത്തും. സോഷ്യൽ മീഡിയയിലെ ഗൗരി ലങ്കേഷിന്റെ പോസ്റ്റുകളും വന്ന് കമന്റുകളും അന്വേഷണ സംഘം സൂക്ഷമായി പരിശോധിക്കും.കൃത്യം നടത്തിയത് വാടക കൊലയാളികളാണ് ആണെന്ന നിഗമനത്തിലാണ് പോലീസ്.