സ്വാശ്രയ പ്രവേശനക്കേസുകള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. കേന്ദ്രത്തിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും വാദം കേള്‍ക്കുന്നതിനായാണ് കേസ് മാറ്റിയത്. ഇവരുടെ അഭിഭാഷകര്‍ക്ക് നോട്ടിസ് കൈമാറാന്‍ ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസ് നല്‍കിയ മൂന്നു സ്വാശ്രയ കോളജുകളിലേക്കും പ്രവേശനം പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍, കല്‍പ്പറ്റ ഡി.എം., അടൂര്‍ മൗണ്ട് സിയോണ്‍ എന്നീ കോളജുകളാണ് പ്രവേശനം റദ്ദാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. 400 വിദ്യാര്‍ഥികള്‍ക്കായിരുന്നു ഇവിടെ പ്രവേശനം നല്‍കിയത്.
അതേസമയം എൻ ആർ െഎ സീറ്റുകള്‍ മെരിറ്റ് സീറ്റുകളാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ രണ്ടു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയെ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു