തമിഴ്നാട്ടുകാരനായ മുരുകന് ചികിൽസ നൽകുന്നതിൽ പിഴവ് വരുത്തിയെന്ന് കണ്ടെത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അടിയന്തര ചികിൽസാ വിഭാഗം തുടങ്ങാൻ തീരുമാനം. ഇതിനായി പുതിയ തസ്തികകൾ സൃഷ്ടിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം
അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിലായ മുരുകനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് പാലിച്ചില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഉന്നതതല യോഗം വിളിച്ച് അടിയന്തരചികിൽസ വിഭാഗം തുടങ്ങാൻ തീരുമാനിച്ചത്. രോഗികളെ ഗുരുതരാവസ്ഥ അനുസരിച്ച് വേർതിരിച്ചായിരിക്കും ചികില്‍സ. ഹൃദ്രോഗം, ന്യൂറോ, അനസ്തീഷ്യ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ ചികിൽസ സംഘത്തിലുണ്ടായിരിക്കും. ഒാരോ വിഭാഗത്തിലും ആവശ്യമായ വെന്റിലേറ്ററുകളുടെ എണ്ണം നിശ്ചയിച്ച് അറിയിക്കാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ട്രോമകെയർ സംവിധാനം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ്് തിരുവനന്തപുരം മെഡിക്കൽ കോളജില്‍ തുടങ്ങുന്ന പ്രത്യേക അടിയന്തരചികിൽസ വിഭാഗം.