ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞ ആനയെ അന്തൻകരി തുരുത്തില്‍നിന്ന് പുറത്തെത്തിച്ചു. പാപ്പാന്‍മാരുടെ സഹായത്തോടെ ആനയെ പാലംകടത്തി. ഇടഞ്ഞ് ലോറിയിൽ നിന്നിറങ്ങിയോടി ചതുപ്പിൽ അകപ്പെട്ട മുല്ലയ്ക്കൽ ബാലകൃഷ്ണനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അന്നു രാത്രി തന്നെ കരയ്ക്കു കയറ്റി അനന്തൻകരിയിലെ തുരുത്തിൽ തെങ്ങുകളിൽ ബന്ധിക്കുകയായിരുന്നു.
മയക്കുവെടി വച്ചതിനാൽ കരയിലെത്തിക്കാൻ പ്രയാസമായതിനാൽ ഇന്നു വെറ്ററിനറി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പരിശോധിച്ച ശേഷമാണു ദ്വീപിനെയും പുറംലോകത്തെയും ബന്ധിപ്പിക്കുന്ന ഒറ്റവരി പാലത്തിലൂടെ നടത്തി ഇക്കരെയെത്തിച്ചത്. ആനയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.