E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ട് ഭൂമാഫിയ വീണ്ടും കയ്യേറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹൈക്കോടതി സർക്കാരിനോട് ഏറ്റെടുക്കാൻ നിർദേശിച്ച മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ട് ഭൂമാഫിയ വീണ്ടും കയ്യേറി. അവധി ദിനങ്ങളുടെ മറവിൽ റിസോർട്ടിന്റെ അറ്റകുറ്റപണികൾ നടത്തി വാതിലുകൾ സ്ഥാപിച്ചു. റിസോർട്ടിന്റെ മുൻവശം പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് മറച്ചായിരുന്നു നിർമാണ പ്രവർത്തനങ്ങൾ. 

മൂന്നാറിൽ സി പി ഐ ഓഫിസിന് സമീപമുള്ള ലൗവ് ഡെയ്ൽ റിസോർട്ട് ഏറ്റെടുക്കാൻ രണ്ട് മാസം മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. പാട്ടക്കാലാവധി അവസാനിച്ചിട്ടും റിസോർട്ടും 22 സെന്റ് സർക്കാർ ഭൂമിയും ഉടമ അനധികൃതമായി കൈവശം വച്ചെന്ന ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്ഥലം തന്റെ സ്വന്തമാണെന്ന ഭൂമി കൈവശപ്പെടുത്തിയ വി.വി.ജോർജിന്റെ അവകാശവാദവും കോടതി തള്ളി. തൊട്ടടുത്ത ദിവസം ഉത്തരവ് നടപ്പിലാക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റിസോർട്ട് ഉടമയും കോൺഗ്രസ് നേതാക്കളും ചേർന്ന് തടഞ്ഞു. ഇതോടെ സ്ഥലം ഒഴിഞ്ഞു പോകാൻ ഉടമയ്ക്ക് മൂന്ന് മാസം സാവകാശം നൽകി. റിസോർട്ടിലെ വാതിലും കട്ടിലും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തൊട്ടടുത്ത ദിവസം തന്നെ ഉടമ നീക്കം ചെയ്തു. എന്നാൽ ഓണാവധി ദിവസങ്ങളിൽ വാതിലുകൾ പുനസ്ഥാപിച്ചു. 

ശുചിമുറിയിലും അറ്റകുറ്റപണികൾ നടത്തി. റിസോർട്ടിന്റെ മുൻഭാഗം മറച്ച ശേഷമായിരുന്നു നിർമാണം. രഹസ്യവിവരമറിഞ്ഞ് റവന്യൂ സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിർമാണം നടന്നത് കണ്ടെത്തി. പരിശോധന സംബന്ധിച്ച റിപ്പോർട്ട് ദേവികുളം സബ്കലക്ടർ മുഖേന കോടതിയെ അറിയിക്കും. റിസോർട്ടും ഭൂമിയും പിടിച്ചെടുക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം നേരത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ സംയുക്തമായി തടഞ്ഞിരുന്നു. ഇതോടെ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു ചേർത്തു. ഇത് വിവാദമായതോടെയാണ് കോടതി വിധി പ്രകാരം നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്.