ആലപ്പുഴ തുറവൂരില്‍ ആനയിടഞ്ഞോടി ചതുപ്പില്‍പ്പെട്ട സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആനയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണ് കേസ്. രണ്ട് പാപ്പാന്‍മാര്‍ക്കും ഒരു സഹായിക്കും വാഹന ഉടമയ്ക്കും എതിരെയാണ് കേസ്. അതേസമയം ആനയെ ഇന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയേക്കും. ഉച്ചയോടെ വനം വകുപ്പിന്റെ മൃഗ ഡോക്ടർ എത്തി പരിശോധിച്ച ശേഷമാവും തീരുമാനം. രണ്ടു തവണ ഇടഞ്ഞ ആന പൂർണമായും മെരുങ്ങിയ ശേഷം അനന്തൻ കരി തുരുത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു വന്നാൽ മതിയെന്നാണ് തീരുമാനം. തുരുത്തിലേക്കുള്ള പാലത്തിലൂടെ ആനയെ നടത്തിക്കലാണ് ഇനിയുള്ള പ്രധാന വെല്ലുവിളി. ചൊവ്വാഴ്ച പുലർച്ചയാണ് ലോറിയിൽ കൊണ്ടുപോവുകയായിരുന മുല്ലയ്ക്കൽ ബാലകൃഷ്ണൻ എന്ന ആന തുറവൂരിൽ വച്ച് ഇടഞ്ഞോടി അനന്തൻകരി തുരുത്തിലെ ചതുപ്പിൽ അകപ്പെട്ടത്.
Advertisement