കർണാടക സർക്കാരിന്റെ വിലക്ക് മറികടന്ന് മംഗളൂരുവിൽ ബൈക്ക് റാലി നടത്തിയ മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഉൾപ്പടെയുള്ള ബിജെപി-യുവമോർച്ച പ്രവർത്തകരെ പൊലീസ് കസറ്റഡിയിലെടുത്ത് വിട്ടയച്ചു. തീരദേശജില്ലകളിലും മംഗളൂരുവിലും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് മംഗളൂരു ചലോയെന്നപേരിൽ റാലി നടത്തിയത്. വർഗീയകലാപമുണ്ടാകുമെന്ന കാരണത്താൽ കർണാടക സർക്കാർ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ റാലി വിജയിച്ചെന്ന് ബി എസ് യദിയൂരപ്പ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. സർക്കാരും പൊലീസും പരാജയപ്പെട്ടെന്നും യദിയൂരപ്പ പറഞ്ഞു.
Advertisement