സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎൽഎ. കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ല. പൊലീസിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് തിരുത്തണം. ദിലീപിന്റെ ഔദാര്യംപറ്റിയവര്‍ ആപത്തില്‍പ്പെട്ടപ്പോള്‍ കയ്യൊഴിയുന്നത് ശരിയല്ല. എംഎല്‍എ ആയല്ല, സുഹൃത്തായാണ് ദിലീപിനെ കണ്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ സന്ദർശകരുടെ തിരക്ക്. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടൻ സുധീർ, ജോർജേട്ടൻസ് പൂരം സിനിമയുടെ നിർമാതാക്കളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവരും രാവിലെ ദിലീപിനെ കണ്ടു. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ വിവിധ ലൊക്കേഷനുകളിൽ വച്ച് ദിലീപും സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെയാണ് ജയിലേക്ക് കൂടുതൽ സന്ദർശകരെത്തുന്നത്.