E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

പളനിസാമി വിളിച്ച അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ നിര്‍ണായക യോഗം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച എം.എല്‍.എമാരുടെ നിര്‍ണായക യോഗം ഇന്ന് ചെന്നൈ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത്. പത്തു ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി എം.എല്‍.എമാരുമായി കൂടിയാലോചന നടത്തുന്നത്. ടി.ടി.വി.ദിനകരന്‍ വിഭാഗത്തിലെ എം.എല്‍എമാരെ ക്ഷണിച്ചെങ്കിലും, പങ്കെടുക്കില്ല. 

ലയനശേഷം, എം.എല്‍.എമാരുടെയും പാര്‍ട്ടി ഭാരവാഹികളുടെയും യോഗങ്ങള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചുചേര്‍ത്തെങ്കിലും ആദ്യമായാണ് ദിനകരന്‍ വിഭാഗത്തിലെ എം.എല്‍.എമാരെ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ മാറ്റുക എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും യോഗത്തില്‍ പങ്കെടുക്കില്ലെന്നും പുതുച്ചേരിയിലുള്ള എംഎല്‍.എമാര്‍ പറഞ്ഞു. പാര്‍ട്ടി ജനറല്‍ കൗണ്‍സിലിന് കേവലം ഓരാഴ്ച മാത്രം മുന്നില്‍ നില്‍ക്കെയാണ് മുഖ്യമന്ത്രി വീണ്ടും എം.എല്‍.എമാരുടെയും പ്രധാന ഭാരവാഹികളുടെയും യോഗം വിളിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച്ച വിളിച്ച യോഗത്തില്‍നിന്നും ചില എം.എല്‍.എമാര്‍ വിട്ടുനിന്നത് ഒ.പി.എസ്-ഇ.പി.എസ് വിഭാഗത്തിന് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ജില്ല അടിസ്ഥാനത്തില്‍ എം.എല്‍.എമാരുമായി എടപ്പാടി പളനിസാമി കൂടിക്കാഴ്ചയും നടത്തി. എന്നിട്ടും എം.പിമാരടക്കം ദിനകരന്‍ പക്ഷത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത് എടപ്പാടിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അടുത്തയാഴ്ച നടക്കാന്‍പോകുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കരുതെന്ന് ഭാരവാഹികളോട് ദിനകരന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഗവര്‍ണറുടെ തീരുമാനം ഉടനുണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷവും ദിനകരനും. സംസ്ഥാനത്ത് നീറ്റിനെതിരായ സമരവും പ്രതിപക്ഷം ഏറ്റെടുക്കുകയാണ്.