E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

കേന്ദ്രമന്ത്രിസഭാ പുനസംഘടനയ്ക്ക് വഴിയൊരുക്കി ആറ് മന്ത്രിമാര്‍ രാജിവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നരേന്ദ്ര മോദി മന്ത്രിസഭയുടെ സമഗ്ര അഴിച്ചുപണിയുടെ ഭാഗമായി പത്തിലധികം പുതുമുഖങ്ങള്‍ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്യും. പുനസംഘടനയ്ക്ക് മുന്നോടിയായി കൂടുതല്‍ മന്ത്രിമാര്‍ രാജിവെച്ചേക്കും. തൊഴില്‍മന്ത്രി ബണ്ഡാരു ദത്താത്രേയയടക്കം ആറുപേര്‍ ഇതിനകം രാജിക്കത്ത് നല്‍കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആര്‍ എസ് എസ് നേതാക്കളുമായി അവസാനവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി. നാളെ രാവിലെ 10ന് രാഷ്ട്രപതി ഭവനിലെ അശോക ഹാളിലാണ് സത്യപ്രതിജ്ഞ നടക്കുക. ആര്‍ക്കെല്ലാം കസേര തെറിക്കും ആരെല്ലാം പുതുമുഖങ്ങളായെത്തും എന്നീ കാര്യങ്ങളില്‍ അവസാനമണിക്കൂറുകളിലും ആകാംക്ഷ തുടരുകയാണ്. 

വിനയ് സഹസ്ര ബുദ്ധെ, മീനാക്ഷി ലേഖി, സത്യപാല്‍ സിങ്, പ്രഹ്ലാദ് ജോഷി, മുരളീധര്‍ റാവു, റാം മാധവ്, സുരേഷ് അംഗടി, പ്രഭാത് ഝാ എന്നിവര്‍ പുതുമുഖങ്ങളായി മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.നൈപുണ്യ വികസന മന്ത്രി സ്ഥാനം രാജിവെച്ച രാജീവ് പ്രതാപ് റൂഡി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയാകും. ബണ്ഡാരു ദത്താത്രേയയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി തൃപ്തനായിരുന്നില്ല. സഞ്ജീവ് ബലിയാന്‍, ഫഗ്ഗന്‍ സിങ് കുലസ്തെ, മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍. 

കല്‍രാജ് മിശ്രയ്ക്കും മന്ത്രി സ്ഥാനം നഷ്ടമാകും. ഉമാ ഭാരതി രാജിക്കത്ത് നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്ക് ഇളവ് നല്‍കിയേക്കും. സന്തോഷ് കുശ്്വാഹ, ആര്‍സിപി സിങ് എന്നിവരാണ് ജെഡിയുവില്‍ നിന്ന് മന്ത്രിമാരാകുക. പി വേണുഗോപാല്‍, വി മൈത്രേയന്‍, തന്പി ദുരൈ എന്നിവരുടെ പേര് ചര്‍ച്ചകളിലുണ്ടെങ്കിലും ആണ്ണാ ഡിഎംകെയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍ , വി മുരളീധരന്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചകളിലുണ്ടെങ്കിലും കേരളത്തിന് പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് സൂചന.