എ.ഡി.ജി.പി. ബി. സന്ധ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി സ്വാമി ഗംഗേശാനന്ദ. തന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം നടന്നത് സന്ധ്യയുടെ അറിവോടെയാണ്. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം സംരക്ഷിക്കാൻ താൻ മുൻകയ്യെടുത്തതാണ് സന്ധ്യക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണം. ഗുണ്ടാ സംഘങ്ങളുമായി ഇവർക്ക് അടുത്തബന്ധമുണ്ടെന്നും നയനാർ സർക്കാരിന്റെ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഗംഗേശാനന്ദ തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement