ആരോഗ്യവകുപ്പിൽ വീണ്ടും കൂട്ടസ്ഥലംമാറ്റം. 371 ജൂനിയർ ഹെൽത്ത് നഴ്സുമാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. പലർക്കും പകരം നിയമനം നൽകിയിട്ടില്ല. ഹെൽത്ത് ഇൻസ്പെക്ടർമാരെ മാനദണ്ഡം പാലിക്കാതെ സ്ഥലംമാറ്റിയെന്ന വിവാദം അവസാനിക്കുംമുൻപാണ് പുതിയ നടപടി. ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ സ്ഥലംമാറ്റുന്നത് ആദ്യമാണന്നും ഓണക്കാലത്തെ സ്ഥലംമാറ്റം അസാധാരണമാണെന്നും എന്‍ജിഒ അസോസിയേഷന്‍ ആരോപിച്ചു. അവധിയായതിനാല്‍ ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കാനും കഴിയില്ല. ഇടതുസംഘടനകളില്‍പ്പെട്ടവരെ ഒഴിവാക്കിയാണ് സ്ഥലംമാറ്റമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
representative image
Advertisement