വൈക്കം കിഴക്കേനട ടൗൺ സർവ്വീസ് ബാങ്കിൽ ക്ഷേമ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണം. അസിസ്റ്റന്റ് റജിസ്ട്രാറുടെ നേതൃത്വത്തിൽ ബാങ്കിൽ പരിശോധന നടത്തി. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. ജീവനക്കാരുടെ മൊഴിയെടുത്ത സംഘം ബാങ്ക് ഭരണസമിതിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭരണസമിതി നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മരിച്ചയാളുടെ ഉൾപ്പെടെ ക്ഷേമ പെൻഷനുകൾ വ്യാജ ഒപ്പിട്ട് ബാങ്ക് ഭരണസമതിയംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ വ്യക്തി തട്ടിയെടുത്തതായി രേഖകൾ സഹിതമാണ് മനോരമ ന്യൂസ് വാർത്ത പുറത്ത് വിട്ടത്. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ബാങ്കിന്റെ ഭാഗത്തു നിന്ന് അന്വേഷണം ഉണ്ടായതുമില്ല. ഇതേക്കുറിച്ച് സഹകരണവകുപ്പ് മന്ത്രിയ്ക്കടക്കം പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കുറ്റാരോപിതന് മേൽ രാജി സമ്മർദം ഏറിയിട്ടുണ്ട്.
Advertisement