ആംബുലന്‍സ് നിഷേധിച്ച ആശുപത്രി അധികൃതരുടെ അനാസ്ഥ മൂന്നു വയസുകാരിയുടെ ജീവനെടുത്തു. ജാർഖണ്ഡ് ഗുംലയിലെ സദാര്‍ ആശുപത്രി അധികൃതരാണ് മൂന്നു വയസുള്ള കുരുന്നിന് ആംബുലന്‍സ് നിഷേധിച്ചത്. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് അമ്മയുടെ കൈകളില്‍ കിടന്ന് കുഞ്ഞ് മരിച്ചു. കുഞ്ഞിനെ കൈകളിലെടുത്ത് 40 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് നടന്നുപോകാനായിരുന്നു അമ്മയുടെ വിധി. അതേസമയം, ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Advertisement