സർക്കാരിന്റെ സാങ്കേതികക്കുരുക്കിൽപ്പെട്ട് തൊണ്ണൂറായിരം ആളുകളുടെ ക്ഷേമപെൻഷൻ മുടങ്ങിയിട്ട് പത്ത് മാസം. കുടുംബശ്രീ വഴി ശേഖരിച്ച വിവരങ്ങൾ ഏകീകരിക്കുന്നതിലെ പിഴവാണ് ദുർബല വിഭാഗത്തിന്റെ അന്നം മുട്ടിച്ചത്.
പെൻഷനുമായി പടികയറിവരുന്ന ബാങ്ക് ജീവനക്കാരെ കാത്തിരിക്കാൻ തുടങ്ങിയിട്ട് പത്തു മാസമായി. കണ്ണുകാണാത്ത, ആശ്രയത്തിന് ആരുമില്ലാത്ത രശ്മിയേടത്തിയുടെ ഏക വരുമാനമാർഗമായിരുന്നു പെൻഷൻ.സഹകരണ ബാങ്കു വഴിയുള്ള വിതരണത്തിനായി കുടുംബശ്രീ നടത്തിയ സർവേയിൽ വന്ന തെറ്റ് രശ്മിയേടത്തിയെ പോലുള്ള തൊണ്ണൂറായിരം പേരുടെ അന്നം മുട്ടിച്ചു. ചിലന്തിവല കെട്ടിയ ഈ അടുക്കള്ള പറയും രശ്മിയേടത്തിയുടെ ദൈന്യത. അവശ്യവിഭാഗങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിലച്ചത് ദുരിതം ഇട്ടിയാക്കി. തെറ്റ് പരിഹരിക്കാൻ തദ്ദേശവകുപ്പിൽ നിന്ന് കാര്യമായ ഇടപെടലുമില്ല.