ബിസിസിഐയ്ക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കിയെങ്കിലും സ്കോടിഷ് ലീഗിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകിയിട്ടില്ലെന്ന് ശ്രീശാന്ത് ഹർജിയിൽ ചൂണ്ടക്കാട്ടി. എൻഒസി ചോദിച്ച് ബിസിസിഐയ്ക്ക് കത്തു നൽകിയെങ്കിലും മറുപടി നൽകിയില്ല. ഈ സാഹചര്യത്തിൽ കോടതി ഇടപെടണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ശ്രീശാന്തിനെ കുറ്റക്കാരനാക്കാൻ ഭൗതികമായി ഒരു തെളിവും ബിസിസിഐ മുമ്പാകെയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നേരത്തെ വിലക്ക് നീക്കിയത്.
Advertisement