പി.വി.അന്‍വര്‍ എംഎല്‍യുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ കൂടുതല്‍ നിയമലംഘനങ്ങള്‍ പുറത്ത്. ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യുമന്ത്രി ജില്ലാകലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സിപിഎമ്മും യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയും പാര്‍ക്കിന് അനുകൂല നിലപാടിലാണ്.
ഉപരോധം പഞ്ചായത്ത് സെക്രട്ടറി പാർക്കിന് ഒത്താശ ചെയ്യുന്നുവെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. സമരം ശക്തമായതോടെ സെക്രട്ടറി അവധിയിൽപ്പോയി. യു.ഡി.എഫ് ഭരണ സമിതിയും പഞ്ചായത്ത് പ്രസിഡൻറും പാർക്കിന്റെ ലൈസൻസ് റദ്ദ് ചെയ്യാനാകില്ലെന്ന നിലപാടിലാണ്.
ജിയോളജിക്കൽ വകുപ്പിന്റെ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ട് അവഗണിച്ച് പാർക്കിന് അനധികൃതമായി ലൈസൻസ് അനുവദിച്ചു തുടങ്ങി പുതിയ ആരോപണങ്ങൾ കൂടി വന്ന സാഹചര്യത്തിലാണ് റവന്യുമന്ത്രി റിപ്പോർട്ടാവശ്യപ്പെട്ടിരിക്കുന്നത്. കയ്യേറ്റം അനധികൃത നിർമ്മാണം എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം നൽകാനാണ് നിർദേശം.മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം. സി പി എം പ്രാദേശിക നേതൃത്വവും പാർക്കിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പാർക്കിന്റെ പ്രവർത്തനം മലയോര പ്രദേശത്തെ ജനജീവിതം മെച്ചപ്പെടുത്തിയെന്ന് പാർട്ടി മേൽഘടകത്തെ ലോക്കൽ കമ്മിറ്റി ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സിപിഎം വാർഡ് മെമ്പർ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി റദ്ദാക്കിയ വിവരം രേഖാമൂലം ലഭിച്ചാൽ പാർക്കിന് നോട്ടീസ് നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം. പാർക്കിന്റെ പ്രവർത്തനത്തിന് ആവശ്യമായ രേഖകൾ ഉണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.