രാഷ്ട്രീയ ഇടപെടലുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ രണ്ട് ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ആറംഗങ്ങളെ നിയമിക്കാൻ സർക്കാർ പുറപ്പെടുച്ച വിജ്ഞാപനം നിയമപരമല്ലെന്ന് കണ്ടതിനാൽ കോടതി അസാധുവാക്കി. 2014 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നിയമനം തുടരാനും നിർദ്ദേശിച്ചു. പുതിയ സർക്കാർ അവർക്ക് താൽപര്യമുള്ളവരെ തിരുകിക്കയറ്റാൻ ശ്രമിക്കുകയാണെന്ന വാദത്തിൽ കഴമ്പുണ്ട്. ആരോഗ്യമന്ത്രി അധ്യക്ഷയായ സമിതി നിയമിച്ച രണ്ട് അംഗങ്ങൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഡിജിപി സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
Advertisement