ആദിവാസി ആത്മഹത്യകൾ തുടർക്കഥയായ തിരുവനന്തപുരം പാലോട് ഞാറനീലി കോളനിയിലെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘത്തെ നിയോഗിക്കും. മെഡിക്കൽ കോളജിലെ മനശാസ്ത്ര വിദഗ്ധന്റെ നേതൃത്വത്തിലെ സംഘത്തോട് ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദേശിച്ചെന്നും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. മനോരമ ന്യൂസാണ് അഞ്ച് വർഷത്തിനിടെ 42 ആദിവാസികൾ ആത്മഹത്യ ചെയ്തെന്ന വാർത്ത പുറത്തുവിട്ടത്. തുടർന്ന് നിയമസഭയിൽ ചർച്ചയായ പശ്ചാത്തലത്തിൽ മന്ത്രി ഇന്ന് നേരിട്ട് കോളനികൾ സന്ദർശിച്ചു. മദ്യവും ലഹരിമരുന്നുകളുടെ ആധിക്യവുമാണ് ആത്മഹത്യകൾക്ക് കാരണമെന്ന് ആദിവാസികൾ മന്ത്രിയോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസിക ആരോഗ്യപ്രശ്നങ്ങൾ പഠിക്കാൻ സംഘത്തെ ചുമതലപ്പെടുത്തിയത്.
Advertisement