നടിയെ ആക്രമിച്ച കേസിൽ നടിയുടെ അടുത്ത സുഹൃത്തായ സിനിമാതാരം രമ്യാ നമ്പീശൻറെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചാണ് എഡിജിപി ബി. സന്ധ്യ രമ്യാ നമ്പീശൻറെ മൊഴിയെടുത്തത്. തൃശൂരിൽ നിന്ന് രമ്യാനമ്പീശൻറെ കൊച്ചിയിലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ടത്. ആക്രമിക്കപ്പെട്ടതിന് ശേഷം നടി താമസിച്ചതും രമ്യയോടൊപ്പമാണ്. ആദ്യ കുറ്റപത്രത്തിൽ രമ്യാ നമ്പീശൻ കേസിലെ സാക്ഷിയാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ശത്രുതയുണ്ടായ സാഹചര്യം സംബന്ധിച്ചാണ് കൂടുതലായും ആരാഞ്ഞത്. ഒരുമണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടു. നാളെ ദിലീപിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ അന്വേഷണ സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ഹൈക്കോടതിയിൽ കൂടിക്കാഴ്ച നടത്തി.
Advertisement