ചികില്‍സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. മുരുകന്റെ ഭാര്യയുടെയും കുട്ടികളുടെയും പേരിൽ പണം ബാങ്കിൽ നിക്ഷേപിക്കും. മുരുകന്‍റെ കുടുംബം രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം. മുരുകമ്മാളും മക്കളും ബന്ധുക്കളും നിയമസഭാ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. അതേസമയം മുരുകന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്‍റെ അന്വേഷണസംഘം ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചികില്‍സയ്ക്കായി മുരുകനെ എത്തിച്ച ആശുപത്രികളിലെല്ലാം തെളിവെടുത്ത ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് അധികൃതരോ അന്വേഷണ സംഘമോ തയാറായിട്ടില്ല.
Advertisement