ഗോരഖ്പൂർ ദുരന്തത്തിൽ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച ദുരന്തത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനയുള്ള സുരക്ഷയൊരുക്കുന്ന തിരക്കിൽ ഐ സി യു വിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്നാണ് ആരോപണം. അപകടനിലയിലായിരുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ ഡോക്ടർ മാരെ ഐ സി യൂ വിലേക്ക് കടത്തി വിട്ടിരുന്നില്ലെന്നും ദുരന്തത്തിനിരയായ കുഞ്ഞിന്റെ അച്ഛൻ മനോരമ ന്യൂസിനോട് പറഞ്ഞു. സുരക്ഷയൊരുക്കാൻ ബൂട്ടിട്ട തൊക്കേന്തിയ പൊലീസ് കാർ കയറി ഇറങ്ങിയത് ഗുരുതരാവസ്ഥയിൽ കുഞ്ഞുങ്ങളെ പാർപ്പിച്ച വാർഡുകളിൽ. ഡോക്ടർമാർക്കും നാഴ്സ്‌മർക്കും പ്രവേശനം നിഷേധിച്ചതോടെയാണ് ദുരന്തത്തിന് ആഘാതം ഇത്രയും വർധിച്ചത്. ഇവിടെയും തീർന്നില്ല ക്രൂരത.
Advertisement