ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മുന്നൂറിലേറെ മരണം. തലസ്ഥാനമായ ഫ്രീടൗണിലെ റീജന്റ് ഭാഗത്തെ വലിയ കുന്ന് കനത്തമഴയിൽ ഉരുൾപൊട്ടി കുത്തിയൊലിച്ചാണ് ദുരന്തമുണ്ടായത്. വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ മണ്ണിനടിയിലായി. ചെളിയിൽ അകപ്പെട്ടുപോയവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. 200 പേരുടെ മൃതദേഹം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. 312 പേർ മരിച്ചിട്ടുണ്ടെന്നു റെഡ് ക്രോസ് പറഞ്ഞു. ദുരന്തത്തിൽ 2000 പേർക്കെങ്കിലും വീട് നഷ്ടപ്പെട്ടെന്നാണു പ്രാഥമിക നിഗമനം. ഞായറാഴ്ച മുതൽ തുടങ്ങിയ കനത്ത മഴ തുടരുകയാണ്. ദുരന്തപ്രദേശത്ത് സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 2014ൽ എബോള രോഗം പടര്‍ന്നുപിടിച്ചശേഷം സിയേറ ലിയോണി നേരിടുന്ന ഏറ്റവുംവലിയ ദുരന്തമാണിത്. നാലായിരത്തിലധികം പേരാണ് എബോള ബാധിച്ചു മരിച്ചത്. ഭൂരിഭാഗം ജനങ്ങളും ദാരിദ്യരേഖയ്ക്കു താഴെ ജീവിക്കുന്ന രാജ്യമാണ് സിയേറ ലിയോണി.
Advertisement