അണ്ണാ ഡി.എം.കെയില്‍ ഒ.പി.എസ് - ഇ.പി.എസ് വിഭാഗങ്ങളുടെ ലയന നീക്കത്തിനിടെ ടി.ടി.വി ദിനകരന്‍ നയിക്കുന്ന സംസ്ഥാന യാത്രയ്ക്ക് ഇന്ന് മധുരയില്‍ തുടക്കമാകും. അതേസമയം, ഡല്‍ഹിയില്‍ എത്തിയ ഒ.പനീര്‍സെല്‍വം പ്രധാനമന്ത്രിയെ കാണും.
എം.ജി.ആര്‍ ജന്മശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി ടി.ടി.വി ദിനകരന്‍ നടത്തുന്ന സംസ്ഥാനയാത്ര മധുരയിലെ മേലൂരില്‍ ഇന്ന് തുടങ്ങും. മാധ്യമങ്ങളിലടക്കം യാത്രയെക്കുറിച്ച് വന്‍ പരസ്യമാണ് നല്‍കിയത്. എടപ്പാടി പളനിസ്വാമിയോടും ഒ.പനീര്‍സെല്‍വത്തോടും തുറന്ന യുദ്ധം പ്രഖ്യാപിച്ച ദിനകരന്‍, യാത്രയുടെ തുടക്കം ശക്തിപ്രകടനമാക്കാനുള്ള ഒരുക്കത്തിലാണ്. ദിനകരന്‍ അവകാശപ്പെടുന്ന ഇരുപതിലധികം എം.എല്‍.എ മാര്‍ ഇന്ന് ചടങ്ങിനെത്തുമോ എന്നതാണ് തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മന്ത്രിമാരായ സെല്ലൂർ കെ.രാജു, ആർ.ബി.ഉദയകുമാർ എന്നിവർ പങ്കെടുക്കുമെന്നു ചടങ്ങിന്റെ കാര്യപരിപാടിയിൽ പറയുന്നുണ്ട്. അധികാരമുണ്ടെങ്കിലെ മന്ത്രിപദവിയുണ്ടാകൂ എന്ന ശശികലയുടെ സഹോദരന്‍ ദിവാകരന്‍റെ വാക്കുകള്‍ ഒ.പി.എസ് ഇ.പി.എസ് വിഭാഗങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.
ഡല്‍ഹിയിലുള്ള ഒ.പനീര്‍സെല്‍വം ഇന്ന് പ്രധാനമന്ത്രിയെയും ബി.ജെ.പി കേന്ദ്ര നേതാക്കളെയും കാണും. ലയനത്തിന് മുമ്പുള്ള അധികാരം പങ്കിടല്‍പോലും ബി.ജെ.പിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പനീര്‍സെല്‍വം വിഭാഗത്തിന്‍റെ മറുപടിക്കായാണ് എടപ്പാടി വിഭാഗത്തിന്‍റെ കാത്തിരിപ്പ്.