മുരുകനെ മരണത്തിലേക്ക് തള്ളിവിട്ട ഡോക്ടർമാരെ ന്യായീകരിക്കുന്ന മെഡിക്കൽ കോളജിന്റെ റിപ്പോർട്ടിൽ അന്വേഷണ സംഘത്തിന് സംശയം. അന്വേഷണം നടക്കുമ്പോൾ ഡോക്ടർമാരെ കുറ്റവിമുക്തരാക്കിയുള്ള റിപ്പോർട്ട് പുറത്തുവിട്ടത് ഉചിതമല്ലെന്നാണ് പൊലീസ് കരുതുന്നത്. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർ അജിത ബീഗം ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
മരുകന് ചികിൽസ നിഷേധിച്ച മെഡിക്കൽ കോളജിലെ ഡോക്ടർമാരേ ന്യായീകരിച്ചും ജീവൻ രക്ഷിക്കൻ ശ്രമിച്ചവരെ കുറ്റപ്പെടുത്തിയും ഇന്നലെയാണ് മെഡിക്കൽ കോളജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചത്.എന്നാൽ അന്വേഷണത്തെ സഹായിക്കൻ വിദഗ്ധ സമിതിയുടെ സഹായം പൊലീസ് തേടിയിരിക്കുമ്പോഴാണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്ത് വരുന്നത്. വീഴ്ചവരുത്തിയ ഡോക്ടർമാരെ സഹായിക്കാൻ തക്കവണ്ണ തയാറാക്കിയ റിപ്പോർട്ട് പൊലീസിന് കൈമാറാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് ആശുപത്രികളിലെ വെൻിലേറ്ററിൽ കിടന്നിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി പൊലീസ് പരിശോധിക്കുന്നു. ദാരുണമായ മരണം നടന്ന രാത്രി എല്ലാ വെൻിലേറ്ററിലും രോഗികളുണ്ടായിരുന്നുവെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെയം മെഡിസിറ്റി മെഡിക്കൽ കോളജിന്റെയും വാദം. എന്നാൽ മെഡിസിറ്റിയുടെ വെൻിലേറ്ററിൽ കിടന്ന രോഗികളെല്ലാം അത് ആവശ്യമുള്ളളവരായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. സാമ്പത്തിക നേട്ടമില്ലാത്തതു കൊണ്ട് മുരുകനെ ഒഴിവാക്കിയെന്ന് കാര്യം സ്ഥിരീകരിക്കുന്നതിനാണ് പൊലീസ് നടപടി. ഇതര സംസ്ഥാനക്കാരനായത് കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ഗുരുതരമായ അലംഭാവം കാട്ടിയെന്ന് തന്നെയാണ് പൊലീസ് അന്വേഷണത്തിൽ മനസിലാവുന്നത്.