കോഴിക്കോട് കടപ്പുറത്ത് അഞ്ചേക്കറിലധികം ഭൂമി സ്വകാര്യവ്യക്തികൾ കയ്യേറി. ഒഴിപ്പിക്കൽ നടപടികളോട് റവന്യുവകുപ്പ് മുഖംതിരിക്കുകയാണ്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിച്ച ദൗത്യസംഘത്തിന്റെ പ്രവർത്തനവും നിലച്ചു. സംഘത്തിന് പ്രവർത്തനഫണ്ടില്ലെന്നാണ് വിശദീകരണം.
അഞ്ചേക്കറിലധികം ഭൂമി അന്യാധീനപ്പെട്ടത്. .സ്വകാര്യവ്യക്തികൾ കയ്യേറിയ ഭൂമി ഒഴിപ്പിക്കുന്നതിനായി 23 പേർക്ക് തുറമുഖ വകുപ്പ് നോട്ടീസ് നൽകിയെങ്കിലും നടപടിയെടുത്തില്ല. 23 പേർക്കാണ് നോട്ടീസ് നൽകിയത്.തുറമുഖ വകുപ്പിന്റെ ഭൂമി സർവ്വെ നടത്തി അതിരിടുന്നതിന് റവന്യുവകുപ്പിന്റെ സഹായം വേണം. ഇതിനായി റവന്യുവകുപ്പിന് നൽകാൻ ഫണ്ടില്ലാത്തതാണ് തുറമുഖ വകുപ്പിന്റെ പ്രശ്നം.
സംസ്ഥാന തലത്തിൽ തീരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി 2009ലാണ് ദൗത്യസംഘം രൂപികരിച്ചത് .ഒാരോ ജില്ലയിലും പ്രത്യേകം സംഘങ്ങൾ ഉണ്ടാക്കാനായിരുന്നു ആലോചിച്ചിരുന്നത്. കോഴിക്കോട് ജില്ലാകലക്ടർ പോർട്ട് ഒാഫീസർ ഡപ്യൂട്ടി കലക്ടർ തഹസിൽദാർമാർ തുടങ്ങിയവർ ഉൾപ്പെട്ട ദൗത്യസംഘത്തിനാണ് കോഴിക്കോട്ടെ ചുമതല. ബീച്ച് സൗന്ദര്യവൽക്കരണം പോലും തടസ്സപ്പെടുത്തിയിട്ടും കയ്യേറ്റങ്ങൾക്കെതിരെ ചെറുവിരൽ അനക്കാൻ പോലും സർക്കാർ മടിക്കുകയാണ്.