E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഗോരഖ്പൂര്‍ ദുരന്തം: മൂന്നുകുട്ടികള്‍ കൂടി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്ന് മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74 ആയി. കുട്ടികള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ മനുഷ്യാവകാശ ക്മിഷന്‍ നോട്ടീസ് അയച്ചു. ദുരന്തം യു.പിയെ ബി.ജെ.പി പാര്‍ട്ടിക്കുള്ളിലും വിള്ളലുണ്ടാക്കി. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന ആവശ്യം ഉപമുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യ കേന്ദ്രനേതൃത്ത്വത്തിനു മുന്നില്‍വച്ചു. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളൊന്നും ഗോരക്പുരിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ പിടിച്ചുനിര്‍ത്താനാകുന്നില്ല. രോഗം മൂര്‍ച്ഛിച്ച് മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെ മരണസഖ്യ 74 കടന്നു. കുട്ടികളുടെ മരണത്തെക്കുറിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയമനുഷ്യാവകാശ കമ്മിഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, ഗോരഖ്പുർ ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല. പരാതിക്കാരന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മഹാദുരന്തം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് സംസ്ഥാന ബി ജെ പി നേതൃത്വതിന്റെ വിലയിരുത്തൽ. മുപ്പത്തിൽ അധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ക്രമസമാധാനപലനം കുടി കണക്കിലെടുത്തു ആഭ്യന്തരം ഒഴിയണമെന്നാണ് ആവശ്യം. 

അതിനിടെ ദുരന്ത കാരണം ഓക്സിജൻ വിതരണത്തിലെ അപകതയല്ലെന്നു ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തെവല ചീഫ് സെക്രട്ടറി യ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. കുഞ്ഞുങ്ങളെ പാർപ്പിച്ച വാർഡിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടിട്ടുണ്ട് എന്നാൽ ദുരന്ത കാരണം ഇതല്ലെന്നും റിപ്പോട്ടിൽ പറയുന്നു.