മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. മരിച്ചയാളുടെ സുഹൃത്തുക്കളാണ് പിടിയിലായത്. എയര്‍ഗണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് പൊലീസ് നിഗമനം.
പെരിന്തൽമണ്ണ മാനത്തുമംഗലം കിഴിശേരി കുഞ്ഞിമുഹമ്മദിന്റെ മകൻ മാസിൻ (21) ആണ് മരിച്ചത്. കഴുത്തിനു വെടിയേറ്റ പരുക്കോടെ മാസിനിനെ അഞ്ചരയോടെ രണ്ടുപേർ ചേർന്ന് സ്കൂട്ടറിൽ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാലിനും പരുക്കേറ്റിട്ടുണ്ട്. മാസിനിനെ പരിചരണത്തിനായി മാറ്റിയതോടെ രണ്ടുപേരും സ്ഥലംവിട്ടു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നെന്ന് അധികൃതർ പറഞ്ഞു.
നഗരത്തിലെ മാട് റോഡിൽ വച്ചാണ് െവടിയേറ്റതെന്നാണ് പൊലീസിന്റെ നിഗമനം. സുഹൃത്തുക്കളോടൊപ്പം എയർ ഗൺ ഉപയോഗിക്കാൻ പഠിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നെന്നാണു സൂചന. കോഴിക്കോട് ഓഡിയോളജി എൻജിനീയറിങ് വിദ്യാർഥിയാണ് മാസിൻ. സ്കൂട്ടറിൽ ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോഴാകണം കാലിനു പരുക്കേറ്റതെന്നാണു നിഗമനം.