ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ മരിച്ച മുരുകന്‍റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ബന്ധുക്കള്‍. മുരുകന്‍റെ മരണത്തോടെ അനാഥരായ ഭാര്യയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യം. രക്ഷിക്കാമായിരുന്ന ജീവനാണ് ആശുപത്രികളുടെ നിസഹകരണം കാരണം നഷ്ടപ്പെട്ടതെന്ന് ബന്ധു വേലു മനോരമ ന്യൂസിനോട് പറഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്നിട്ടും ചികിൽസ നിഷേധിക്കപ്പെട്ട് ഏഴു മണിക്കൂറോളം വിവിധ ആശുപത്രികൾക്കു മുന്നിൽ കാത്തു കിടക്കേണ്ടിവന്നതാണ് മുരുകനെ നഷ്ടപ്പെടാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം കുടുംബത്തിന് വേണ്ട സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഭാര്യ പാപ്പയ്ക്കും പത്തുവയസില്‍താഴെ മാത്രം പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും ജീവിതം വഴിമുട്ടിയ നിലയിലാണ്. സ്വന്തമായി വീടോ, വസ്തുവോ ഇല്ല. ബന്ധുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോഴത്തെ ജീവിതം.