E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

കുട്ടികളുടെ കൂട്ടമരണം: പ്രധാനമന്ത്രി ഇടപെട്ടു, വിശദീകരണവുമായി യുപി സർക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ 63 പേർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. യുപി സർക്കാരുമായും ഉദ്യോഗസ്ഥരുമായും നിരന്തര സമ്പർക്കം പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ‌ദുരന്തമുണ്ടായ ഗോരഖ്പുരിലെ ആശുപത്രി സന്ദർശിക്കാൻ ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവർക്ക് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ നിർദ്ദേശം നൽകി.

അതേസമയം, വിവിധ അസുഖങ്ങൾ ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. ഓക്സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവിനെ തുടർന്ന് 48 മണിക്കൂറിനിടെ മാത്രം 30 കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ടുകള്‍. ഇതു പൂർണമായും തള്ളുന്നതാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. വിവിധ അസുഖങ്ങളെ തുടർന്ന് ഒാഗസ്റ്റ് ഏഴു മുതൽ ശിശുരോഗ വിഭാഗത്തിൽ 60 കുട്ടികൾ മരിച്ചുവെന്ന് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. ജൂലൈ ഒൻപതിനും ഒാഗസ്റ്റ് ഒൻപതിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു. അപ്പോഴൊന്നും ഒാക്സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവുള്ള കാര്യം ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ലെന്നും സിദ്ധാർഥ് നാഥ് പറഞ്ഞു.

ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ബിആർഡി മെഡിക്കൽ കോളജിനുനേരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെ, അന്വേഷണ വിധേയമായി മെഡിക്കൽ കോളജ് സൂപ്രണ്ടിനെ സർക്കാർ സസ്പെൻഡ് ചെയ്തു. സസ്പെൻഷനിലായ സൂപ്രണ്ട് രാജിവച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി യുപി മെഡിക്കൽ വിദ്യാഭ്യാസമന്ത്രി അശുതോഷ് തൻഡൻ അറിയിച്ചു.

മസ്തിഷ്കത്തിലെ അണുബാധ ചികിൽസയ്ക്ക് പേരുകേട്ട ആശുപത്രിയാണ് ഉത്തർപ്രദേശിലെ ഗോരഖ്പുരിലുള്ള രാഘവ്ദാസ് മെഡിക്കൽ കോളജ്. കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്തതു മുതൽ ഒാക്സിജന്റെ തടസം മൂലമല്ല അപകടം ഉണ്ടായത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇവിടെ ഒാക്സിജൻ സിലണ്ടറുകൾക്ക് ക്ഷാമമുണ്ടായിരുന്നുവെന്ന് അധികൃതർ സമ്മതിക്കുകയും ചെയ്യുന്നു. ആശുപത്രിയിൽ ഓക്സിജൻ വിതരണം ചെയ്തിരുന്ന കമ്പനിക്ക് 68 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നു. ഇതേത്തുടർന്നു കമ്പനി വ്യാഴാഴ്ച ഓക്സിജൻ വിതരണം നിർത്തി വയ്ക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. പകരം സംവിധാനം ഏർപ്പാടാക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിരുന്നുവെന്നാണ് സർക്കാർ പറയുന്നത്. ഒാക്സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാണിച്ച് ശിശുരോഗ വിഭാഗം ആശുപത്രി അധികൃതർക്ക് നൽകിയ കത്തും പുറത്തായിരുന്നു.