E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഗോരഖ്പൂരില്‍ 63 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ഗുരുതര അനാസ്ഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 63 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ഗുരുതര അനാസ്ഥ. ഓക്സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നത് അറിയിച്ചിട്ടും ബാബ രാഘവ് ദാസ് ആശുപത്രി അധികൃതര്‍ നടപടിയെടുത്തില്ല. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

കുട്ടികളുടേയും മസ്തിഷ്കജ്വരം ബാധിച്ചവരുടേയും വാര്‍ഡുകളിലേക്കുള്ള ഓക്സിജന്‍ സിലിണ്ടര്‍ തീര്‍ന്ന കാര്യം ഈ മാസം മൂന്നിനും പത്തിനും ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ അധികൃതര്‍ അനങ്ങിയില്ല. തിങ്കളാഴ്ച തുടങ്ങി മരണം നടന്നിട്ടും മേല്‍നടപടി സ്വീകരിക്കാതെ വിവരം മൂടിവച്ചു. ഇന്നലെ ജില്ലാ മജിസ്ട്രേറ്റാണ് മരണ വിവരം പുറത്തറിയിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് കോണ്‍ഗ്രസും സമാജ്്വാദി പാര്‍ട്ടിയും ആരോപിച്ചു. ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തി. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കമമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ഓക്സിജന്‍ തീര്‍ന്നതിനാലല്ല, ആരോഗ്യകാരണങ്ങളാലാണ് കൂട്ടമരണം സംഭവിച്ചതെന്നാണ് വിദ്യാഭ്യാസമന്ത്രി അശുതോഷ് താണ്ഡന്‍റെ വിശദീകരണം. സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിലേക്ക് ഓക്സിജന്‍ വിതരണം നടത്തുന്ന ലക്്നൗവിലെ സ്വകാര്യ സ്ഥാപനത്തില്‍ പൊലീസും ആരോഗ്യവിഭാഗവും പരിശോധന നടത്തി.