യു എ ഇ യിൽ ഡ്രൈവിങ് ലൈസൻസില്ലാത്തവർ വാഹനമോടിച്ചതു മൂലമുണ്ടായ അപകടങ്ങളിൽ മരിച്ചത് 11 പേർ. ആറുമാസത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇവർ മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
പരിഷ്ക്കരിച്ച ഫെഡറൽ ട്രാഫിക് നിയമത്തിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നിശ്ചയിച്ചത്. ഒരു മാസം മുതൽ മൂന്നുമാസം വരെ തടവോ 5,000 ദിർഹം പിഴയോ അടയ്ക്കണം. ഗതാഗത വകുപ്പ് നിശ്ചയിച്ചതും ലൈസൻസിൽ അടയാളപ്പെടുത്തിയതുമായ വാഹനങ്ങൾ ആയിരിക്കണം ഓടിക്കേണ്ടത്. ലഘു വാഹനങ്ങളുടെ ലൈസൻസുമായി ഭാരവാഹനം ഓടിക്കുന്നത് കണ്ടെത്തിയാലും ഇതേ ശിക്ഷയായിരിക്കും ലഭിക്കുക. നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ മെക്കാനിക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കണമെങ്കില്‍ അതാത് ഗതാഗത വകുപ്പുകള്‍ നല്‍കിയ പ്രത്യേക പെര്‍മിറ്റുകള്‍ വാഹ്നമോടിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാലും തടവും പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരും. കൗമാരക്കാര്‍ രക്ഷിതാകളുടെയും ബന്ധുക്കളുടെയും വാഹനവുമായി റോഡില്‍ ഇറങ്ങുന്നത് ഗുരുതരമായ അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതായി ആഭ്യന്തര വകുപ്പ് ഓര്‍മിപ്പിച്ചു.