മുരുകന് ചികില്‍സ നിഷേധിച്ച സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും തെളിവെടുപ്പ് നടത്തുന്നു. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയാണ് പരിശോധന നടത്തുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. മുരുകന്റ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ആരോഗ്യവകുപ്പിന്റെ വിദഗ്ധ സമിതി കൊല്ലത്തെ ആശുപത്രികളിൽ പരിശോധന നടത്തി. െമഡിക്കൽ കോളജ് വീഴ്ചവരുത്തിയെന്ന സൂചനകളെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു
മുരുകനോട് ആശുപത്രികൾ ചെയ്ത ക്രൂരത കണ്ടെത്താൻ സർക്കാർ നിയോഗിച്ച സമതി കൊല്ലം മെഡിട്രീന, മെഡിസിറ്റി, അസീസ്യ,കൊട്ടിയം കിംസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് ഡയറക്ടർ ആർ എൽ സരതിയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്തു. അന്നുണ്ടായിരുന്ന ഡോക്ടർമാരുടെയും വെൻിലേറ്ററിലുണ്ടായിരുന്ന രോഗികളുടെയും രേഖകൾ ശേഖരിച്ചിട്ടുണ്ട്. അടയന്തിരമായി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് വിദഗ്ധസമിതി വ്യക്തമാക്കി
മെഡിക്കൽ കോളജ് വെൻിലേറ്ററില്ലായിരുന്നുവെന്ന വാദം കളവാണെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്ന് പൊലീസ് വീണ്ടു ജീവനക്കാരേ ചോദ്യം ചെയ്തു. കൊട്ടിയം സി.ഐ മെഡിക്കൽ റെക്കോർഡ് ബ്യൂറോയിലെത്തിയാണ് രേഖകൾ പരിശോധിച്ച് തെളിവെടുത്തത്. മുരുകന് ചികിൽസ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ട ഡോക്ടർമാരെ അറസ്റ്റു ചെയ്യുന്നതിന് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഡോക്ടർമാരേ അറസ്റ്റു ചെയ്യാൻ കോടതിവിധകൾ എന്തെങ്കിലും തടസമുണ്ടോ എന്നാണ് ആരാഞ്ഞിരിക്കുന്നത് .അതിനിടെ മകൻ അസീസ്യ മെഡിക്കൽ കോളജിൽ പഠിക്കുന്നതുകൊണ്ട് കേസിന്റെ അന്വേഷണചുമതലയിൽ നിന്ന് ചാത്തന്നൂർ എ.സി.പിയെ മാറ്റി ക്രൈംബ്രാഞ്ച് എ.സ.പി ക്ക് ചുമതല നൽകി