ബാബറി മസ്ജിദ് തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്‍റ് തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാരയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്ര്ീംകോടതിയുടെ മുന്നിലുളളത്. അപ്പീല്‍ സമര്‍പ്പിച്ച് ഏഴുവര്‍ഷത്തിന് ശേഷമാണ് കോടതി കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്‍റ് തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാരയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്ര്ീംകോടതിയുടെ മുന്നിലുളളത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് അപ്പീലുകള്‍ പരിഗണിക്കും. അറബിയിലും പേര്‍ഷ്യന്‍ ഭാഷയിലും രേഖപ്പെടുത്തിയ പതിനാറാം നൂറ്റാണ്ട് മുതലുളള രേഖകള്‍ അടക്കം പരിശോധിച്ചായിരുന്നു അലഹബാദ് കോടതിയുടെ ബൃഹത് വിധി. സുന്നി വഖഫ് ബോര്‍ഡും അഖിലഭാരത ഹിന്ദു മഹാസഭയും നിര്‍മോഹി അഖാരയുമാണ് തര്‍ക്കസ്ഥലത്തില്‍ അവകാശമുന്നയിക്കുന്നത്. ഇതിനിടെ, തര്‍ക്കപ്രദേശത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഷിയാ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. മുസ്‍ലിംപളളി തൊട്ടടുത്ത മുസ്‍ലിം ഭൂരിപക്ഷപ്രദേശത്ത് മാറ്റിസ്ഥാപിക്കണമെന്നാണ് ഷിയകളുടെ ആവശ്യം. 1945ല്‍ ബാബറി മസ്ജിദിന്‍റെ നിയന്ത്രണം ഷിയാ വഖഫ് ബോര്‍ഡ് പിടിച്ചെടുക്കുകയായിരുന്നുവെന്നും സുന്നി വഖഫ് ബോര്‍ഡ് ആരോപിക്കുന്നു.