E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഗുവാം ദ്വീപിനെ ആക്രമിക്കാന്‍ അടുത്തയാഴ്ചയോടെ പൂര്‍ണ സജ്ജമാവുമെന്ന് ഉത്തരകൊറിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയുടെ ഗുവാം ദ്വീപിനെ  ആക്രമിക്കാന്‍  അടുത്തയാഴ്ചയോടെ പൂര്‍ണ സജ്ജമാവുമെന്ന് ഉത്തരകൊറിയ. ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി. അമേരിക്കന്‍ പൗരന്‍മാരെ തൊട്ടാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വെല്ലുവിളിയാണ് പ്യോങ് യാങങിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്.  

ട്രംപ് ചര്‍ച്ചയാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായെന്ന് ഉത്തരകൊറിയ പറഞ്ഞു. ട്രംപിന്‍റെ വെല്ലുവിളിയെ അതേ നിലയില്‍ ഏറ്റെടുക്കുന്നു. കിം ജോങ് ഉന്നിന്‍റെ ഉത്തരവ് ലഭിച്ചാലുടന്‍ ഗുവാം ദ്വീപിനെ ആക്രമിക്കുമെന്ന് കൊറിയന്‍ പീപ്പിള്‍സ് ആര്‍മി മേധാവി പറഞ്ഞു. നാല് മധ്യദൂര മിസൈലുകളാണ് ഗുവാമിനെ ലക്ഷ്യമിട്ട് തയാറായി നില്‍ക്കുന്നത്. ഒന്നര ലക്ഷം അമേരിക്കന്‍ പൗരന്‍മാരാണ് ഗുവാം സൈനിക താവളത്തിലുള്ളത്. എന്നാല്‍ അമേരിക്കന്‍ പൗരന്‍മാരെ തൊട്ടാല്‍ ഉത്തരകൊറിയന്‍ ഭരണകൂടത്തെ ഇല്ലാതാക്കുമെനന്് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറ‍ഞ്ഞു.  

ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും ആയുധമെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയെ ഭയക്കേണ്ടതില്ലെന്നും രാജ്യാന്തരസമ്മര്‍ദം അവരെ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാക്കുമെന്നും വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്കന്‍ ആണവായുധങ്ങള്‍ മുമ്പത്തേതിനെക്കാള്‍ ശക്തമാണെന്നായിരുന്നു പ്രസിഡന്‍റ് ട്രംപിന്‍റെ പ്രതികരണം. സാഹചര്യങ്ങള്‍ സങ്കീര്‍ണമെന്ന് പറഞ്ഞ ചൈന ഇരുരാജ്യങ്ങവോടും പ്രകോപനങ്ങള്‍ പാടില്ലെന്ന് അഭ്യര്‍ഥിച്ചു.