E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:07 AM IST

Facebook
Twitter
Google Plus
Youtube

ട്രോമാ കെയർ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ വിവിധ സർക്കാർ ആശുപത്രികളെ ബന്ധിപ്പിച്ച് വിഭാവനം ചെയ്ത ട്രോമാ കെയർ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. ഒാരോ വർഷവും നാലായിരത്തിലേറെപ്പേർ റോഡപകടങ്ങളിൽ മരിക്കുമ്പോഴാണ് ഈ അനാസ്ഥ. അപകടത്തിൽപ്പെട്ട മുരുകന് ആശുപത്രികൾ ചികിൽസ നിഷേധിച്ച പശ്ചാത്തലത്തിൽ പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന ആവശ്യം വീണ്ടുമുയരുകയാണ്.

354 ആംബുലൻസുകൾ, 35 ആശുപത്രികൾ, 128 കോടിയുടെ മുതൽമുടക്ക്  അപകടത്തിൽപ്പെടുന്നവരെ ഉടൻ അത്യാധുനിക സംവിധാനങ്ങളുള്ള ട്രോമ കെയർ യൂണിറ്റിലെത്തിക്കും. 2016 ഒക്ടോബർ 31 ന് ആരോഗ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച അടിയന്തര ചികിൽസാ പദ്ധതിയുടെ രൂപരേഖ ഇങ്ങനെ. ഒരു വർഷമാകാറായിട്ടും പ്രഖ്യാപനം കടലാസിലാണെന്നു മാത്രം. 15 നഴ്സുമാർക്കും 15 ഡോക്ടർമാർക്കും പരിശീലനം നല്ക‌ിയതല്ലാതെ ഒന്നും നടന്നില്ല.

ആരോഗ്യവകുപ്പിലെ വിദഗ്ധർ തയാറാക്കിയ  രൂപരേഖ കിഫ്ബിക്കും റോഡ് സുരക്ഷാ അതോറിറ്റിക്കും കൈമാറിയിരുന്നു. ഇനി വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടായാലെ പദ്ധതി യാഥാർഥ്യമാകൂ. ക്രൈം റിക്കോർഡ്്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞവർ·ഷം നിരത്തുകളിൽ പൊലിഞ്ഞത് 4287 ജീവനുകൾ നിർണായകമായ ആദ്യ ആറുമണിക്കൂറിനുള്ളിൽ കൃത്യമായി ചികിൽസ ലഭിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു പല ജീവനുകളും. അപകടത്തിൽപെടുന്നരുടെ രക്ഷ സർക്കാരിന്റ ഉത്തരവാദിത്തമായാൽ മാത്രമേ ഈ സ്ഥിതിക്ക് മാറ്റം വരൂ.