തമിഴ്നാട്ടില്‍ വീണ്ടും നിര്‍ണായക രാഷ്ട്രീയനീക്കങ്ങള്‍. ശശികലയ്ക്കും ടി.ടി.വി.ദിനകരനുമെതിരെ രംഗത്തെത്തിയ എടപ്പാടി പളനിസാമി വിഭാഗം ശശികലയുെട ജനറല്‍ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമാണെന്നു പ്രമേയം പാസാക്കി. എന്നാല്‍ പ്രമേയം തയാറാക്കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ച അണ്ണാ ഡി.എം.കെ. പാര്‍ട്ടിയുടെ ലെറ്റര്‍ ഹെഡിലാണെന്നും അതിന് സാധുതയില്ലെന്നും ടി.ടി.വി. ദിനകരന്‍ പ്രതികരിച്ചു. ഇതുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചാല്‍ സര്‍ക്കാരിന്‍റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാകുമെന്നും ദിനകരന്‍ തഞ്ചാവൂരില്‍ പ്രതികരിച്ചു.
പളനിസ്വാമി വിഭാഗവുമായുള്ള പനീര്‍സെല്‍വം വിഭാഗത്തിന്‍റെ ലയന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ലയനം സാധ്യമായാല്‍ ടി.ടി.വി.ദിനകരനെ അനുകൂലിക്കുന്ന എം.എൽ.എമാരുടെ നിലപാട് നിര്‍ണായകമാകും. 27 എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്നാണ് ദിനകരന്‍റെ അവകാശവാദം.