പാണത്തൂരില്‍ കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെടുത്തു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ നിന്ന് മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ചയാണു ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം – ഹസീന ദമ്പതികളുടെ മകൾ സന ഫാത്തിമയെ വീട്ടുമുറ്റത്തുനിന്നു കാണാതാകുന്നത്. വീടിനു സമീപത്തെ ഓവുചാലിൽ മഴവെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായിരുന്നു.
കുട്ടി വെള്ളത്തിൽ വീണതാകാമെന്ന നിഗമനത്തിൽ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച തിരച്ചിൽ ശനിയാഴ്ച രാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു. തുടർന്നു അവസാനശ്രമമെന്ന നിലയിൽ തീരദേശ രക്ഷാസേനയിലെ അംഗങ്ങളെത്തി പരിശോധന നടത്തി. അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.