മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളില്‍ സര്‍ക്കാരിന്‍റെ ഒളിച്ചുകളി. ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച കയ്യേറ്റങ്ങളുടെ പട്ടികയില്‍ രാഷ്ടീയ നേതാക്കളുടേതടക്കമുള്ള വന്‍കിട കയ്യേറ്റങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. ഇടുക്കി ഭരണകൂടം സര്‍ക്കാരിന് നല്‍കിയ സിപിഎം നേതാക്കളടക്കം ഉള്‍പ്പെട്ട പട്ടിക മറച്ചുവച്ചു. കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് സമര്‍പ്പിച്ചത്. അതില്‍ത്തന്നെ പള്ളിവാസല്‍, ദേവികുളം വില്ലേജുകളിലെ കയ്യേറ്റ ഭൂമിയെ കുറിച്ചുള്ള അളവുകളും രേഖപ്പെടുത്തിയിട്ടില്ല. അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ എന്ത് നടപടി കൈക്കൊണ്ടുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.
മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാനാണ് ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടത്. ഇതോടൊപ്പം കയ്യേറ്റങ്ങൾക്കെതിരെ എന്തുനടപടിയെടുത്തുവെന്നും ട്രൈബ്യൂണൽ ചോദിച്ചിരുന്നു. മൂന്നാറിൽ രാഷ്ട്രീയക്കാരുടെ കയ്യേറ്റങ്ങളില്ലെന്നും അനധികൃതമായി കയ്യേറി നിർമിച്ച കെട്ടിടങ്ങളുടെ അപൂർണ പട്ടികയാണ് കൈവശമുള്ളതെന്നുമാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്.
330 കെട്ടിടങ്ങളുടെ പട്ടികയാണ് സർക്കാർ സമർപ്പിച്ചത്. അഞ്ച് ശതമാനം മുതൽ 100 ശതമാനം വരെ പണി തീർന്ന കെട്ടിടങ്ങളുടെ പട്ടികയാണ് ഇത്. പള്ളിവാസൽ, ദേവികുളം എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളുടെ കൃത്യമായ അളവുപോലും പട്ടികയിൽ സർക്കാർ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ എന്തു നടപടിയെടുത്തുവെന്നു സർക്കാർ ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.