രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചുലക്ഷം രൂപ അടിസ്ഥാന ഫീസുമായി സ്വാശ്രയ മെഡിക്കൽ കോളജുകളിലേ പ്രവേശന നടപടികൾ ആരംഭിക്കാൻ സർക്കാരിന് ഹൈക്കോടതി അനുമതി. പഴയഫീസ് ഘടന തുടരാമെന്ന രീതിയിൽ ഇനി സ്വകാര്യ മെഡിക്കൽ കോളജുകളുമായി കരാർ ഒപ്പിടരുതെന്നും കോടതി നിർദേശം നൽകി.
പ്രവേശനം അനശ്ചിതമായി നീളുന്നതൊഴിവാക്കി അഞ്ചുലക്ഷം രൂപ ഫീസ് നിശ്ചയിച്ച് നടപടികൾ തുടങ്ങാൻ ഇപ്പോൾ ഹൈക്കോടതി നിർദേശം നൽകിയത്. അവ്യക്തത ഒഴിവാക്കാൻ ഒരോ കോളജിന്റെയും ഫീസ്ഘടന സർക്കാർ നാളെ പ്രസിദ്ധീകരിക്കണം. ഇവർഷത്തെ ഫീസായ അഞ്ചുലക്ഷം രൂപ ഫീസ് എൻട്രൻസ് പരീക്ഷാ കമ്മിഷണറുടെ പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കാം.
ശേഷിക്കുന്ന മൂന്ന് വർഷത്തെ ഫീസിന് ബാങ്ക് ഗ്യാരന്റി നൽകണം. പെരിയാരം, എംഇഎസ്, സിഎസ്ഐ മെഡിക്കൽ കോളേജുകളാണ് പഴയ ഫീസ് തുടരാമെന്ന് കരാർ സർക്കാരുമായി ഒപ്പിട്ടത്. ഇത്തരത്തിൽ ഇനി കരാർ ഒപ്പിടരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. നാലു സ്ലാബുകളിലായാണ് പഴയ ഫീസ് ഘടന നിശ്ചയിച്ചിരുന്നത്.
ഇതിൽ സാമ്പത്തികമായി താഴെ തട്ടിൽ നിൽക്കുന്നവർക്ക് 25000വും തുടർന്ന് വരുന്നവർക്ക് രണ്ടരലക്ഷവും എൻആർഐ വിഭാഗത്തിന് പതിനഞ്ച് ലക്ഷം രൂപയും െമറിറ്റിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർക്ക് 11ലക്ഷവുമായിരുന്നു. ഇപ്രകാരമുള്ള കരാർ ഇനി പാടില്ലെന്നാണ് ഇടക്കാല ഉത്തരവൽ കോടതിയുടെ നിർദേശം. കേസ് വീണ്ടും ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കും.