ദിലീപിന്റെ ചാലക്കുടിയിലെ സിനിമാ തിയറ്റര്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് ഹൈക്കോടതി. ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം റദ്ദാക്കി.
തിയറ്ററിനു നിർമാണാനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് നഗരസഭാംഗങ്ങൾ പ്രത്യേക കൗൺസിൽ യോഗത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അടച്ചുപൂട്ടിയത്. കെട്ടിട നിർമ്മാണം മുതലുള്ള കാര്യങ്ങിൽ ചട്ടവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നായിരുന്നു കണ്ടെത്തൽ. നഗരസഭാംഗങ്ങൾ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്.
അതേസമയം, ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തിയിരുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തിയറ്ററിന്റെ ഭൂമിയിൽ പുറമ്പോക്ക് ഇല്ലെന്നാണ് സ്ഥിരീകരണം. പല തവണ റജിസ്ട്രേഷൻ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതർ പറയുന്നു.